മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍.തരങ്ങളെല്ലാം പ്രതിഫലം കുറക്കണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നാണ് സുരേഷ് കുമാറിന്റെ വാദം.അഭിനയിച്ച സിനിമകൾ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുറക്കുന്നില്ലെന്നും അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരെന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു.കൂടാതെ, പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് മലയാളം സിനിമ മാത്രമല്ല ഇന്ത്യൻ സിനിമ താരങ്ങളും ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ‘സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് നല്ല പ്രവണതയല്ലന്നും അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോര എന്നും ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് നീതിയല്ല’ എന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു.
ഓ ടി ടി വന്നതോടെ മലയാള സിനിമക്ക് ആശ്വാസമാകും എന്നു കരുതിയെങ്കിലും ഇപ്പൊ ബിഗ് ബാഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ് ഓ ടി ടി ക്ക് പോകുന്നത്.ആയതിനാൽ താരങ്ങൾ കാര്യത്തെ കൂടുതൽ ഗൗരവകരാമയി എടുത്തില്ല എങ്കിൽ. മലയാള സിനിമ തന്നെ തകരാൻ സാധ്യത ഉണ്ടെന്നണ് മീറ്റിംഗിൽ വ്യക്തമാക്കി. ‘സൂപ്പര്‍താരങ്ങള്‍ എല്ലാം തന്നെ 5 മുതല്‍ 15 കോടിയാണ് വാങ്ങുന്നത്. നായികമാര്‍ 50- 1 കോടി. യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടിവരെ. പ്രധാനസഹതാരങ്ങള്‍ 15- 30 ലക്ഷം.
‘വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ വന്‍തുക ലഭിച്ചേക്കാം. എന്നാല്‍, ചെറിയ സിനിമകള്‍ക്ക് ഒടിടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന സിനിമകളാണ് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരും’ ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.