കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി താരസംഘന അമ്മ.താരസംഘടനയുടെ പ്രസിഡന്റ് മോഹലാല്‍ സംഘടന തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന
പ്രാഥമിക വിവരം.
താരം ശ്രീജിത്ത് രവി ഉടുതുണി ഊരി നഗ്നത പ്രദർശനം നടത്തിയതിനെ തുടർന്ന് ഇന്ന് രാവിലയോടെയാണ് പോലീസ് കസ്റ്റഡിയിലായത്.ചലച്ചിത്രകാരൻ ഉടുതുണി ഊരി 14 വയസ്സു പ്രായമായ വിദ്യാർത്ഥിക്കൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയത് തന്റെ പ്രത്യേക രോഗം കൊണ്ടാണുപോലും,
മരുന്ന് വേണ്ടതു പോലെ കഴിക്കാത്തതു കൊണ്ടാണ് തുണി ഉരിഞ്ഞു നഗ്നതാ പ്രദർശനം നടത്തിയത് എന്നുമാണ് തരാം നൽകിയ മൊഴി.
സംവഭത്തില്‍ തൃശൂര്‍ വെസ്റ്റ് പോലീസാണ് ശ്രീജിത്ത് രവിക്കെതിരെ പോക്സോ കേസെടുത്തത്. തൃശൂര്‍ എസ്.എന്‍. പാർക്കിന് സമീപത്ത് വെച്ച് മൂന്ന് ദിവസം മുൻപാണ് സംഭവം നടന്നത്.ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നടപടി.
14, 9 വയസ് പ്രായമുള്ള വിദ്യാർഥിനികൾക്ക് നേരെയായിരുന്നു നഗ്നതാപ്രദര്‍ശനം.ഇയാൾക്കുനേരെ സമാനമായ കേസ് ഇതിന് മുന്‍പും രേഖപെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമായതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങള്‍.